നവംബറിനോടാണെനിക്കിഷ്ടം കൂടുതല്‍.നവംബര്‍
എനിക്ക് ഗൃഹാതുരത്വം നിറഞ്ഞ കുട്ടിക്കാലത്തിന്റെ
പൂക്കാലമാണ്.വീട്ടിലെ ബോഗേന്‍ വില്ലകളെല്ലാം പൂത്തുലഞ്ഞു തുടങ്ങുന്ന
മാസം.രാവിലെ വീടിനടുത്തുള്ള അമ്പലത്തില്‍ നിന്ന് കൗസല്യാ ... സുപ്രജാ എന്ന് കേട്ട് പുലരിയിലെ തണുപ്പില്‍ മൂടി പുതച്ചു കിടക്കാനിഷ്ടപ്പെട്ടിരുന്ന മാസം.
എങ്കിലും എന്റെ ജീവിതത്തിലെ പ്രധാനപെട്ട കാര്യങ്ങളെല്ലാം നടന്നത് ഡിസംബറിലായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാരുടേയും പുസ്തകങ്ങളുടേയും ലോകത്ത് നിന്ന് ഒരു പാടു സ്വപ്നങ്ങളുമായി വിവാഹിതയായി ഈ വീട്ടിലേക്ക് വന്നതും ഒരു ഡിസംബറിലായിരുന്നു.
ഡിസംബര്‍ രണ്ടിനു നിക്കാഹ് പിന്നെ സൗകര്യം പോലെ ഒരു ദിവസം നോക്കി കല്യാണം നടത്താമെന്നായിരുന്നു തീരുമാനം.വന്ന വിവാഹാലോചനയില്‍ ഏതു വേണമെന്ന്, വേണമെങ്കില്‍ നിനക്ക് തീരുമാനിക്കാമെന്ന് പറഞ്ഞപ്പോള്‍ എനിക്കെല്ലാവരോടും ദേഷ്യമായിരുന്നു.അലിഗഡിലെ എം ബി എ ക്കുശേഷം ജോലി ചെയ്യുന്നു യാത്രകള്‍ ഇഷ്ടമാണെന്നൊക്കെ ജ്യേഷ്ഠന്‍ പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ എതിര്‍ത്തതുമില്ല.
നിക്കാഹ് കഴിഞ്ഞ് ആദ്യ ആഴ്ച്ചയില്‍ തന്നെ ഭര്‍ത്താവിന്റെ അസുഖബാധിതനായ ബാപ്പ മരിച്ചതിനാല്‍ ഞാന്‍ കയറി വന്നത് ഒരു മരണവീട്ടിലേക്കായിരുന്നു.എന്നെ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ലായിരുന്നു.ഞാന്‍ ജീവിച്ച സാഹചര്യങ്ങളില്‍ നിന്ന് ഏറെ വ്യതസ്ഥമായ അന്തരീക്ഷം.അന്നു വരെ മരണ വീടെന്നാല്‍ ഇടക്കിടെയുള്ള തേങ്ങലും നിശബ്ദതയുമായിരുന്നു എന്റെ മനസ്സില്‍.വൈകുന്നേരങ്ങളില്‍ പള്ളിയില്‍ നിന്ന് കുറേ മൗലവിമാര്‍ വന്ന് മൗലൂദ് ഓതുന്നത് എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു.നാല്പ്പതു ദിവസവും വീട്ടില്‍ നിറയെ ബന്ധുക്കളും നെയ്ച്ചോറിന്റേയും കോഴി വേവുന്നതിന്റെയും ഗന്ധവും മധുരപലഹാരങ്ങളുമായി വരുന്ന അതിഥികളും എല്ലാം കണ്ട് ഞാന്‍ പകച്ചു പോയിരുന്നു.
പഴയ തറവാടു വീടിന്റെ ഇരുള്‍ വീണുകിടക്കുന്ന ഇട നാഴിയിലൂടെ നടന്നപ്പോള്‍ ഒരു ദിവസം കണ്ടെടുത്ത റാഫിയുടേയും മുകേഷിന്റേയും പാട്ടുകളുടെ കാസറ്റുകളായിരുന്നു ആശ്വാസം.ഇടക്ക് വഴി തെറ്റി ഉമ്മാന്റെ മുറിയില്‍ കയറുമ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് വിളിച്ച് അടുത്തിരുത്തി ചേര്‍ത്തു പിടിക്കുന്നത് എനിക്കിഷ്ടവുമായിരുന്നു.
ആല്‍ബം നോക്കുമ്പോഴെല്ലാം വധുവിന്റെ വേഷത്തില്‍ എന്റെ ഒരു ഫോട്ടോ പോലും ഇല്ല എന്നത് മകള്‍ക്ക് സങ്കടമായിരുന്നു. അപ്പോഴെല്ലാം നിന്റെ മമ്മ ആരുമറിയാതെ ഓടി പോയി കല്യാണം കഴിച്ചതാണെന്ന് പറഞ്ഞ് അനിയത്തിമാര്‍ അവളെ പറഞ്ഞ് പറ്റിക്കുമായിരുന്നു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. പൂക്കളേയും പൂമ്പാറ്റകളേയും പ്രകൃതിയേയും മനുഷ്യരേയും ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന രണ്ട് മക്കളുണ്ടല്ലോ.രണ്ട് വിരുദ്ധ സ്വഭാവക്കാരാണെങ്കിലും അല്പ്പം കാശ് കയ്യില്‍ വന്നാല്‍ പുസ്തകം വാങ്ങുകയോ യാത്ര പോവാന്‍ സമ്മതം ചോദിക്കുകയോ ചെയ്യുമ്പോള്‍ കിറുക്കത്തി എന്ന് വിളിക്കുമെങ്കിലും എന്നെ മനസിലാക്കുന്ന ഒരാള്‍ തന്നെയാണല്ലോ.സ്നേഹം കൊണ്ട് മൂടുന്ന വീട്ടുകാരാണല്ലോ.എന്റെ മക്കള്‍ വിളിക്കുന്ന പോലെ മമ്മ എന്ന് വിളിക്കുന്ന ഒരു പാട് കുട്ടികളുള്ള വീടാണല്ലൊ.
ഭര്‍ത്താവ് തിരക്കിലും ഞാന്‍ ഏതെങ്കിലും പുസ്തകത്തിലോ സിനിമയിലോ മുഴുകി ഇരിക്കുകയും ചെയ്യുന്ന ചില സമയങ്ങളില്‍ നിര്‍ത്താതെ അടിക്കുന്ന ഫോണിന്റെ മണിയടി ഉത്തരമില്ലാതെ അവസാനിക്കുമ്പോള്‍ മക്കള്‍ പരസ്പരം വിളിച്ച് കളിയാക്കി പറയാറുണ്ട്. .സൈരാ ബാനുവും ദിലീപ് കുമാറും അഭിനയിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയാണ് ആ ട്ടാക്കീസില്‍ ഓടുന്നതെന്ന്.
“The best thing about me is you” ..എന്നൊക്കെ ആ ഗൗരവക്കാരനോട് പറയണമെന്നുണ്ട്.കിറുക്കത്തി എന്ന് വീണ്ടും കളിയാക്കിയാലോ..
എങ്കിലും എന്റെ ജീവിതത്തിലെ പ്രധാനപെട്ട കാര്യങ്ങളെല്ലാം നടന്നത് ഡിസംബറിലായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാരുടേയും പുസ്തകങ്ങളുടേയും ലോകത്ത് നിന്ന് ഒരു പാടു സ്വപ്നങ്ങളുമായി വിവാഹിതയായി ഈ വീട്ടിലേക്ക് വന്നതും ഒരു ഡിസംബറിലായിരുന്നു.
ഡിസംബര്‍ രണ്ടിനു നിക്കാഹ് പിന്നെ സൗകര്യം പോലെ ഒരു ദിവസം നോക്കി കല്യാണം നടത്താമെന്നായിരുന്നു തീരുമാനം.വന്ന വിവാഹാലോചനയില്‍ ഏതു വേണമെന്ന്, വേണമെങ്കില്‍ നിനക്ക് തീരുമാനിക്കാമെന്ന് പറഞ്ഞപ്പോള്‍ എനിക്കെല്ലാവരോടും ദേഷ്യമായിരുന്നു.അലിഗഡിലെ എം ബി എ ക്കുശേഷം ജോലി ചെയ്യുന്നു യാത്രകള്‍ ഇഷ്ടമാണെന്നൊക്കെ ജ്യേഷ്ഠന്‍ പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ എതിര്‍ത്തതുമില്ല.
നിക്കാഹ് കഴിഞ്ഞ് ആദ്യ ആഴ്ച്ചയില്‍ തന്നെ ഭര്‍ത്താവിന്റെ അസുഖബാധിതനായ ബാപ്പ മരിച്ചതിനാല്‍ ഞാന്‍ കയറി വന്നത് ഒരു മരണവീട്ടിലേക്കായിരുന്നു.എന്നെ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ലായിരുന്നു.ഞാന്‍ ജീവിച്ച സാഹചര്യങ്ങളില്‍ നിന്ന് ഏറെ വ്യതസ്ഥമായ അന്തരീക്ഷം.അന്നു വരെ മരണ വീടെന്നാല്‍ ഇടക്കിടെയുള്ള തേങ്ങലും നിശബ്ദതയുമായിരുന്നു എന്റെ മനസ്സില്‍.വൈകുന്നേരങ്ങളില്‍ പള്ളിയില്‍ നിന്ന് കുറേ മൗലവിമാര്‍ വന്ന് മൗലൂദ് ഓതുന്നത് എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു.നാല്പ്പതു ദിവസവും വീട്ടില്‍ നിറയെ ബന്ധുക്കളും നെയ്ച്ചോറിന്റേയും കോഴി വേവുന്നതിന്റെയും ഗന്ധവും മധുരപലഹാരങ്ങളുമായി വരുന്ന അതിഥികളും എല്ലാം കണ്ട് ഞാന്‍ പകച്ചു പോയിരുന്നു.
പഴയ തറവാടു വീടിന്റെ ഇരുള്‍ വീണുകിടക്കുന്ന ഇട നാഴിയിലൂടെ നടന്നപ്പോള്‍ ഒരു ദിവസം കണ്ടെടുത്ത റാഫിയുടേയും മുകേഷിന്റേയും പാട്ടുകളുടെ കാസറ്റുകളായിരുന്നു ആശ്വാസം.ഇടക്ക് വഴി തെറ്റി ഉമ്മാന്റെ മുറിയില്‍ കയറുമ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് വിളിച്ച് അടുത്തിരുത്തി ചേര്‍ത്തു പിടിക്കുന്നത് എനിക്കിഷ്ടവുമായിരുന്നു.
ആല്‍ബം നോക്കുമ്പോഴെല്ലാം വധുവിന്റെ വേഷത്തില്‍ എന്റെ ഒരു ഫോട്ടോ പോലും ഇല്ല എന്നത് മകള്‍ക്ക് സങ്കടമായിരുന്നു. അപ്പോഴെല്ലാം നിന്റെ മമ്മ ആരുമറിയാതെ ഓടി പോയി കല്യാണം കഴിച്ചതാണെന്ന് പറഞ്ഞ് അനിയത്തിമാര്‍ അവളെ പറഞ്ഞ് പറ്റിക്കുമായിരുന്നു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. പൂക്കളേയും പൂമ്പാറ്റകളേയും പ്രകൃതിയേയും മനുഷ്യരേയും ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന രണ്ട് മക്കളുണ്ടല്ലോ.രണ്ട് വിരുദ്ധ സ്വഭാവക്കാരാണെങ്കിലും അല്പ്പം കാശ് കയ്യില്‍ വന്നാല്‍ പുസ്തകം വാങ്ങുകയോ യാത്ര പോവാന്‍ സമ്മതം ചോദിക്കുകയോ ചെയ്യുമ്പോള്‍ കിറുക്കത്തി എന്ന് വിളിക്കുമെങ്കിലും എന്നെ മനസിലാക്കുന്ന ഒരാള്‍ തന്നെയാണല്ലോ.സ്നേഹം കൊണ്ട് മൂടുന്ന വീട്ടുകാരാണല്ലോ.എന്റെ മക്കള്‍ വിളിക്കുന്ന പോലെ മമ്മ എന്ന് വിളിക്കുന്ന ഒരു പാട് കുട്ടികളുള്ള വീടാണല്ലൊ.
ഭര്‍ത്താവ് തിരക്കിലും ഞാന്‍ ഏതെങ്കിലും പുസ്തകത്തിലോ സിനിമയിലോ മുഴുകി ഇരിക്കുകയും ചെയ്യുന്ന ചില സമയങ്ങളില്‍ നിര്‍ത്താതെ അടിക്കുന്ന ഫോണിന്റെ മണിയടി ഉത്തരമില്ലാതെ അവസാനിക്കുമ്പോള്‍ മക്കള്‍ പരസ്പരം വിളിച്ച് കളിയാക്കി പറയാറുണ്ട്. .സൈരാ ബാനുവും ദിലീപ് കുമാറും അഭിനയിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയാണ് ആ ട്ടാക്കീസില്‍ ഓടുന്നതെന്ന്.
“The best thing about me is you” ..എന്നൊക്കെ ആ ഗൗരവക്കാരനോട് പറയണമെന്നുണ്ട്.കിറുക്കത്തി എന്ന് വീണ്ടും കളിയാക്കിയാലോ..
No comments:
Post a Comment